Wednesday, March 27

ആരാധന

ജോസപ്പേട്ടനും  മുസ്തഫക്കയും ബഡാ ചങ്ങാതിമാരൊക്കെക്കെത്തന്നെയാണ് പക്ഷെ ഒരു കൊഴപ്പം മാത്രം .ജോസപ്പേട്ടന്‍  ജോണ്‍സണ്‍  മാഷുടെ  ഒരു കൊടും ഫാന്‍ ആണെങ്കില്‍  മുസ്തഫക്ക രവീന്ദ്രന്‍ മാഷിന്റെ കൊടും കൊടും ഫാന്‍. ഇവര്‍ക്കിടയില്‍ തര്‍ക്കം വരുന്ന ഒരേ വിഷയം ഈ കാര്യത്തില്‍ മാത്രം ...ഒരാള്‍ ദേവാങ്കണങ്ങള്‍ പാടിയാല്‍ മറ്റെയാള്‍ ദേവസഭാതലം പാടും....ഒരാള്‍ ആടി  വാ കാറ്റേ പാടിയാല്‍  മറ്റെയാള്‍ രാമായണക്കാറ്റെ പാടും.....അങ്ങിനെയിരിക്കെ മുസ്തഫക്കയ്ക്ക്  ഒരു കുഞ്ഞു ജനിച്ചു.രവീന്ദ്രന്മാഷിന്റെ  "മൊഴിയഴകും മിഴിയഴകും "പാട്ട് വെച്ച് കുട്ടിയെ താരാട്ട് പാടിയുറക്കുമ്പോഴാണ് ജോസപ്പേട്ടന്‍ വന്നത്.. മുറി മുഴുവന്‍ കണ്ണോടിച്ചു നോക്കിയതിനു ശേഷം പൊട്ടിച്ചിരിച്ചു കൊണ്ട് ജോസപ്പേട്ടന്‍ ചോദിച്ചു..
"അല്ല പഹയാ...ഒടുക്കം നിന്റെ കുഞ്ഞിനു തേക്കാനുള്ള സോപ്പ് നീ നമ്മടെ ജോണ്സണ്‍ മാഷുടെ പേരുള്ളതു തന്നെ വാങ്ങേണ്ടി വന്നുല്ലേ...ജോണ്‍സ്സ ണ്‍ &ജോണ്സണ്‍ ...അങ്ങിനെ തന്നെ വേണം ..
ഹ ഹ "
അതിനു ജോസപ്പേട്ടനെ അമ്പരപ്പിച്ചു കൊണ്ട്  മുസ്തഫക്ക പറഞ്ഞ ഉത്തരം ഇതായിരുന്നു..."ഒന്ന് പോടാ ...ഞാന്‍ പോകുമ്പോഴേക്കും രവീന്ദ്രന്‍&രവീന്ദ്രന്‍ സോപ്പൊക്കെ വിറ്റു പോയിരുന്നു...അത്രയ്ക്ക് ഡിമാണ്ട് അല്ലെ...പിന്നെ നിവര്‍ത്തി കേടുകൊണ്ട് ജോണ്‍സ്സ ണ്‍ &ജോണ്സണ്‍ വങ്ങേണ്ടി വന്നു...അത്രന്നെ..."
-- 

No comments:

Post a Comment